2016, ജൂൺ 16, വ്യാഴാഴ്‌ച

മദ്യ ലഹരിയില്‍ വാഹനമോടിച്ച വൈദികനെ നാട്ടുകാര്‍ പിടിച്ച്‌ പൊലീസിലേല്‍പ്പിച്ചു


തിരുവനന്തപുരം: മദ്യലഹരിയില്‍ വാഹനമോടിച്ച വൈദികനെ നാട്ടുകാര്‍ പിടികൂടി സ്‌റ്റേഷനിലേല്‍പ്പിച്ചു. തിരുവനന്തപുരം വട്ടപ്പാറ പൊലീസ്‌ സ്‌റ്റേഷന്‍ പരിധിയിലുള്ള െ്രെകസ്‌തവ ദേവാലയത്തിലെ വൈദികനെയാണ്‌ നാട്ടുകാര്‍ പൊലീസിലേല്‍പ്പിച്ചത്‌. ഇത്‌ സംബന്ധിച്ച്‌ വിവരം ലഭിക്കുന്നതിനായി വട്ടപ്പാറ പൊലീസ്‌ സബ്‌ ഇന്‍സ്‌പെക്ടറുമായി ബന്ധപ്പെട്ടപ്പോള്‍ വിചിത്രമായ മറുപടിയാണ്‌ ലഭിച്ചത്‌.
മദ്യപിച്ച്‌ വാഹനമോടിക്കുന്ന പലരേയും ഞങ്ങള്‍ പിടികൂടാറുണ്ട്‌. ഇതില്‍ മാത്രം എന്താ ഇത്ര പ്രത്യേകത.
പിടിച്ചത്‌ പള്ളീലച്ചനെയാണൊ പൂജാരിയെയാണോ എന്നൊന്നും എനിക്കറിയില്ലെന്നുമാണ്‌ സബ്‌ ഇന്‍സ്‌പെക്ടര്‍ ജോസ്‌ പ്രതികരിച്ചത്‌. പിടികൂടിയതൊ സ്‌റ്റേഷനിലേല്‍പ്പിക്കുകയോ ചെയ്‌താല്‍ അയാള്‍ എവിടെ താമസിക്കുന്നുവെ്‌ന്നറിയേണ്ടകാര്യം തനിക്കില്ലെന്നും എസ്‌ഐ പറയുന്നു.
വട്ടപ്പാറ പൊലീസ്‌ സ്‌റ്റേഷന്‍ പരിധിയിലുള്ള ക്രിസ്‌ത്യന്‍ പള്ളിയിലെ വികാരിയായ പൗഡിക്കോണം ഷാരോണ്‍ ഹൗസില്‍ സാം ജേക്കബിനെയും ഒപ്പമുണ്ടായിരുന്ന രണ്ടുപേരെയുമാണ്‌ നാട്ടുകാര്‍ തടഞ്ഞ്‌ പൊലീസിലേല്‍പ്പിച്ചത്‌. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചു മറ്റ്‌ വാഹനങ്ങള്‍ക്ക്‌ ഭീഷണിയാകുമെന്ന അവസ്ഥയെത്തിയപ്പോഴാണ്‌ നാട്ടുകാര്‍ വികാരിയുടെ കാര്‍ തടഞ്ഞു വച്ചു വട്ടപ്പാറ പൊലീസില്‍ അറിയിച്ചത്‌.ഇന്നലെ വൈകിട്ട്‌ 4.30 ന്‌ വട്ടപ്പാറ കല്ലയം കാരമൂടിനു സമീപംവച്ചാണ്‌ നാട്ടുകാര്‍ അച്ചനെ തടഞ്ഞത്‌. ഇവര്‍ക്കെതിരെ പൊലീസ്‌ മദ്യപിച്ച്‌ വാഹനം ഓടിച്ചതിന്‌ കേസെടുത്തശേഷം സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ