2015, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

മേയറുയേും കെ.വി.തോമസ്‌ എം.പി.യുടേയും നിലപാടില്‍ സംശയം - കെ.ജെ.ജേക്കബ്‌




                   പതിനൊന്നു പേരുടെ മരണത്തിനിടയാക്കിയ ഫോര്‌ട്ട്‌ കൊച്ചി ബോട്ട്‌ ദുരന്തത്തില്‍ മെയര്‍ ടോണി ചമ്മിണിയുടേയും കെ.വി.തോമസ്‌ എം.പിയുടുേയും നിലപാടുകളില്‍ സംശയം ഉണ്ടെന്ന്‌ കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ്‌ കെ.ജെ.ജേക്കബ്‌ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ദുരന്തം നടന്നിട്ടു ഇത്രയും ദിവസം പിന്നിട്ടിട്ടും പശ്ചിമ കൊച്ചിക്കാരന്‍ കൂടിയായ തോമസ്‌ മാഷിന്റെ പൊടിപോലും ദുരന്തസ്ഥലത്തുണ്ടായില്ല എന്നതും സംശയത്തിനു ഇടയാക്കുന്നു. ദുരന്തത്തിനു ഇരയായ കാലപ്പഴക്കം ചെന്ന ബോട്ടിന്റെ ഉടമകളുമായി ഇരുവര്‍ക്കുമുള്ള ബന്ധം പരിശോധിക്കേണ്ടതുണ്ട്‌. ദുരന്തത്തിനു പിന്നില്‍ ഇപ്പോഴും ഒട്ടേറെ ദുരൂഹതകള്‍ നിലനില്‍ക്കുന്നു. യുഡിഎഫിലെ പല പ്രമുഖരും നഗരസഭ ഭരണ നേതൃത്വവും ഇക്കാര്യത്തില്‍ കുറ്റവാളികളാണെന്ന്‌ കെ.ജെ ജേക്കബ്‌ ചൂണ്ടിക്കാട്ടി.
കൊച്ചി നഗരസഭ ബോട്ട്‌ ദുരന്തം സംബന്ധിച്ചു ഒരു പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ചുകൂ്‌ട്ടൂവാന്‍ ഇതുവരെ മേയര്‍ തയ്യാരായിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ യോഗം കേവലം അനുശോചന പ്രമേയത്തില്‍ ഒതുക്കുകയാിരുന്നു. സമഗ്ര അന്വേഷണം നടത്തുന്നതിനു പ്രത്യേക കൗണ്‍സില്‍ യോഗം വിളിക്കാന്‍ മേയര്‍ ടോണി ചമ്മിണി മടിക്കുയാണെന്നും ബ്രഹ്മപുരം പദ്ധതിയാണ്‌ അദ്ദേഹത്തനു അതിലേറെ താല്‍പ്പര്യമെന്നും , ഒന്‍പതാം തീയതി വിളിച്ചുചേര്‍ത്തിരിക്കുന്ന കൗണ്‍സില്‍ പ്രഹസനമാണമെന്നും പ്രതിപക്ഷ നേതാവ്‌ കുറ്റപ്പെടുത്തി.
കേരളഷിപ്പിങ്ങ്‌ ആന്റ്‌ ഇന്‍ലാന്റ്‌ നാവിഗേഷന്‍ കോര്‍പ്പറേഷനെ (കിന്‍കോ) മാറ്റി നിര്‍ത്തി ബോട്ട്‌ ,ജങ്കാര്‍ സര്‍വീസുകളുട ടെന്‍ഡര്‍ സ്വകാര്യ കമ്പനിക്കു നല്‍കുകയായിരുന്നു. കിന്‍കോയിലെ ചില ഉദ്യോഗസ്ഥന്മാര്‍ക്കും ഇക്കാര്യത്തില്‍ പങ്കുണ്ടെന്നു സംശയിക്കണം. ടെന്‍ഡര്‍ സംബന്ധിച്ച രേഖകള്‍ പരിശോധനയ്‌ക്കു വിധേയമാക്കണമെന്നും ്‌അടിയന്തിരമായി സുര7ിതമായ ജങ്കാര്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കുവാന്‍ മേയര്‍ മുന്‍കൈ എടുക്കണമെന്നും മ്രപതിപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഫോര്‍്‌ട്ട്‌ കൊച്ചി- വൈപ്പിന്‍ മേഖലയില്‍ സവര്‍വീസ്‌ നടത്തുന്ന ബോട്ടുകള്‍ക്കും ജങ്കാറിനും ടെന്‍ഡര്‍ നല്‍കുന്നതില്‍ എല്‍ഡിഎഫ്‌ കൊച്ചി നഗരസഭ ഭരിച്ചുകൊണ്ടിരുന്ന കാലത്തുണ്ടായ പാളിച്ചകളും കെ.ജെജേക്കബ്‌ സമ്മതിച്ചു. കൗണ്‍സിലര്‍മാരായ അഡ്വ.എം.അനില്‍കുമാര്‍, സി.എ.ഷക്കീര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ