2014, മേയ് 30, വെള്ളിയാഴ്‌ച

വിദ്യാഭ്യാസം മാത്രം പോര- ഇന്നസെന്റ്‌








കൊച്ചി
വിദ്യാഭ്യാസ വിഷയത്തില്‍ കേന്ദ്രമന്ത്രിയും സീരിയല്‍ നടിയുമായ സമൃതി ഇറാനിയെ ചാലക്കുടി എംപിയും സിനിമാ താരവുമായ ഇന്നസെന്റ്‌ പിന്തുണച്ചു. വിദ്യാഭ്യാസം ഉണ്ടായതുകൊണ്ടു മാത്രം കാര്യമായില്ല. കാര്യങ്ങള്‍ മനസിലാക്കാനും പ്രവര്‍ത്തിക്കാനുമുള്ള ശേഷിയാണ്‌ വേണ്ടത്‌. 18 ഭാഷ അറിയാവുന്നയാള്‍ 18 ഭാഷയിലും വിഢിത്തം മാത്രം പറഞ്ഞാല്‍ എന്തുകാര്യമാണെന്നു ഇന്നസെന്റ്‌ ചോദിച്ചു. . ബുദ്ധി അല്ലെങ്കില്‍ വിവരം പുസ്‌തകത്തില്‍ നിന്നും കിട്ടുന്നതല്ലെന്നും ഒരാള്‍ക്ക്‌ എത്രത്തോളം വിദ്യാഭ്യാസം ഉണ്ട്‌ എന്നതിലല്ല പ്രായോഗിക ബുദ്ധിയുണ്ടോ എന്നതാണ്‌ പ്രധാനമെന്ന്‌ ഇന്നസെന്റ്‌. വിദ്യാഭ്യാസ യോഗ്യതയിലോ സര്‍ട്ടിഫിക്കറ്റിലോ കാര്യമില്ലെന്നും ഇന്നസെന്റ്‌ പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച മീറ്റ്‌ ദ പ്രസ്‌ പരിപാടിയില്‍ കേന്ദ്രമാനവ വിഭവശേഷി വകുപ്പ്‌ മന്ത്രി സ്‌മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഭരിക്കാന്‍ കഴിവുണ്ടായതിനാലാവാം സ്‌മൃതിക്ക്‌ ആ വകുപ്പ്‌ നല്‍കിയതെന്നും കാര്യങ്ങള്‍ കാണാന്‍ കഴിവുള്ളയാള്‍ക്ക്‌ മന്ത്രിയാകാമെന്നും ഇന്നസെന്റ്‌ പറഞ്ഞു. സ്‌മൃതി ഇറാനിയുടെ വിദ്യാഭ്യാസത്തെക്കുറിച്ചു പറയാന്‍ താന്‍ ആളെല്ലെന്നും സ്‌മൃതി ഇറാനിയുടെ പകുതി , എട്ടാം ക്ലാസ്‌ വിദ്യാഭ്യാസമേയുള്ളുവെന്നും ഇന്നസെന്റ്‌ പറഞ്ഞു. തമിഴ്‌ നാട്‌ മുഖ്യമന്ത്രിയായിരുന്ന കാമരാജിനും വിദ്യാഭ്യാസം കുറവായിരുന്നു..സ്‌കൂളില്‍ പഠിക്കുമ്പോല്‍ റാങ്ക്‌ കിട്ടിയ ആളുകളൊക്കെ ഏതെങ്കിലും പഠിക്കാത്ത ആളുകളുടെ സ്ഥാപനത്തില്‍ ജോലിചെയ്യുന്നതു കണ്ടിട്ടുണ്ടെന്നു ഇന്നസെന്റ്‌ പറഞ്ഞു
ഇത്രയേറെ സീറ്റുകള്‍ ബിജെപി നേടിയത്‌ അവര്‍ക്കു ലഭിച്ച ജനപിന്തുണയുടെ തെളിവാണ്‌. ബിജെപിയുടെ വിജയം അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടതിനു ശേഷം മാത്രമെ അദ്ദേഹത്തിനെ വിമര്‍ശിക്കുന്നതില്‍ കാര്യമുള്ളു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വഴക്കുണ്ടാക്കേണ്ട കാര്യമില്ലെന്നും നല്ലത്‌ ചെയ്‌താല്‍ അതിനെ എതിര്‍ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ പരിചയക്കാരുണ്ട്‌. റാംജി റാവു സ്‌പീക്കിംഗ്‌ ചിത്രത്തില്‍ ഉള്‍പ്പെടെ താന്‍ ചെയ്‌ത കഥാപാത്രങ്ങളെ ഹിന്ദിയില്‍ അവതരിപ്പിച്ച പരേഷ്‌ റാവല്‍ പാര്‍ലമെന്റിലുണ്ട്‌. ഇവരുമായിട്ടുള്ള സൗഹൃദം സഹായകരമാണെന്നും ഇന്നസെന്റ്‌ പറഞ്ഞു.
വഷത്തില്‍ മൂന്ന്‌ സിനിമയിലെങ്കിലും അഭിനയിക്കണമെന്നാണ്‌ ആഗ്രഹം എന്നും രാഷ്ട്രീയത്തിലെത്തിയതുകൊണ്ട്‌ സ്വന്തം തൊഴില്‍ ഉപേക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെ ജനറല്‍ ബോഡി യോഗം ജൂണ്‍ 29 ന്‌ ചേരുമ്പോള്‍ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത അറിയിക്കും. അവര്‍ അംഗീകരിച്ചാല്‍ സ്ഥാനം ഒഴിയുമെന്നും ഇന്നസെന്റ്‌ വ്യക്തമാക്കി. സിനിമ മേഖലയ്‌ക്ക്‌ വേണ്ടി ന്യായമായ കാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അങ്കമാലി ബൈപാസിന്റെയും അതിരപ്പിള്ളിയുടെയും കാര്യത്തില്‍ എംപി എന്നനിലയില്‍ പ്രധാന്യം നല്‍കുമെന്നും ഇന്നസെന്റ്‌ കൂട്ടിച്ചേര്‍ത്തു.ആരോഗ്യരംഗത്തിനു പ്രാമുഖ്യം നല്‍കാനാണ്‌ തീരുമാനം. . തീരെ പാവപ്പെട്ട അസുഖബാധിതര്‍ക്ക്‌ മരുന്ന്‌ ഫ്രീ ആയി ലഭിക്കാന്‍ മാര്‍ഗം ആരായും
എല്‍ഡിഎഫ്‌ സ്വന്ത്രന്മാരായി വന്ന ചിലര്‍ പിന്നീട്‌ കാലുമാറിയത്‌ തെറ്റാണെന്നു ഇന്നസെന്റ്‌ പറഞ്ഞു. തന്റെ വ്യക്തിപ്രഭാവം കൊണ്ടായിരുന്നില്ല എല്‍ഡിഎഫ്‌ പിന്തുണ ലഭിച്ചതുകൊണ്ടുമാത്രമാണ്‌ ജയിച്ചതെന്നും ഇന്നസെന്റ്‌ പറഞ്ഞു. ജനപ്രതിനിധി മണ്ഡലത്തില്‍ ഉണ്ടാകുക എന്നാല്‍ ചരമം,കല്യാണം ,ചോറൂണ്‌ എന്നീ ചടങ്ങുകള്‍ക്ക്‌ മുടങ്ങാതെ എത്തുക എന്ന ധാരണ തിരുത്തണം. ചരമത്തിനും കല്യാണത്തിനും ചോറൂണിനും പോകുകയല്ല ജനപ്രതിനിധിയുടെ പണിയെന്നു ഇന്നസെന്റ്‌ പറഞ്ഞു. പാര്‍ലമെന്റില്‍ സിപിഎം എംപിമാര്‍ ബഹളം വെക്കുമ്പോള്‍ മുന്നില്‍ ചാടി ഇറങ്ങി നില്‍ക്കില്ലെങ്കിലും മാറിനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. . ഇത്രയും നാള്‍ കഷ്‌ടപ്പെട്ടു ജീവിച്ചത്‌ പാര്‍ലമെന്റില്‍ പോയി തല്ലുകൊണ്ടു ചാവാനല്ലെന്നും തമാശകൈവിടാതെ ഇന്നസെന്റ്‌ വ്യക്തമാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ