2014, ഏപ്രിൽ 26, ശനിയാഴ്‌ച

ഗാമണ്‍ ഇന്ത്യ പ്രതിനിധി നാടകീയ രംഗങ്ങള്‍ സൃഷ്‌ടിച്ചു


കൊച്ചി
മട്ടാഞ്ചേരി ബിഒടി പാലത്തിന്റെ നിര്‍മ്മാതാക്കളായ ഗാമണ്‍ ഇന്ത്യയുടെ പ്രതിനിധി എറണാകുളം പ്രസ്‌ക്ലബില്‍ നാടകീയരംഗങ്ങള്‍ സൃഷ്‌ടിച്ചു.
ഇന്നു വൈകിട്ട്‌ അഞ്ച്‌ മണിയോടെ മട്ടാഞ്ചേരി പാലത്തില്‍ ഗാമണ്‍ ഇന്ത്യയുടെ ടോള്‍ പിരിവ്‌ അവസാനിപ്പിക്കുമെന്നു ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ പ്രഖ്യാപിച്ചിരിക്കുന്ന ഘട്ടത്തില്‍ ഇന്നലെ രാവിലെ എറണാകുളം പ്രസ്‌ ക്ലബില്‍ ഗാമണ്‍ ഇന്ത്യ വാര്‍ത്താ സമ്മേളനം വെച്ചിരുന്നു. സ്റ്റീവ്‌ എന്നയാളാണ്‌ ഗാമണ്‍ ഇന്ത്യയ്‌ക്കു വേണ്ടി പത്രസമ്മേളനം ബുക്ക്‌ ചെയ്‌തത്‌.
ഗാമണ്‍ ഇന്ത്യയുടെ പ്രതീകരണത്തിനുവേണ്ടി കാത്തിരുന്ന മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ എത്തിയ കമ്പനി പ്രതിനിധിയായ വിനോദ്‌ ബാറക്ക്‌ നാടകീയ രംഗങ്ങള്‍ സൃഷ്‌ടിക്കുയായിരുന്നു കയ്യീല്‍ പത്രക്കുറിപ്പുമായി എത്തിയ വിനോദ്‌ ഒരു നിമിഷം ടിവി ചാനലുകള്‍ക്കു മുന്നില്‍ പകച്ചു. തുടര്‍ന്നു പത്രസമ്മേളനം നടത്തുകയില്ലെന്നും തന്റെ ചിത്രം എടുക്കുന്നതില്‍ നിന്നും ചാനലുകളെ വിലക്കുകയും ചെയ്‌ത ശേഷം ഇറങ്ങിപ്പോക്ക്‌ നടത്തുകയും ചെയ്‌തു. ആദ്യം പത്രക്കുറിപ്പ്‌ നല്‍കുമെന്നായിരുന്നു മറുപടി .പിന്നെ മുംബൈയില്‍ നിന്നുള്ള ഓഫീസില്‍ നിന്നും അനുമതി കിട്ടിയട്ടില്ലെന്നാണ്‌ പകച്ചു നിന്ന വിനോദ്‌ ബാറക്കിന്റെ മറുപടി. താഴെ കാറില്‍ കയറി ഇരുന്ന വിനോദ്‌ ഇക്കാര്യം പറയുന്നതിനു കമ്പനിയുടെ അഭിഭാഷകന്‍ പ്രകാശ്‌ പി.ജോര്‍ജിനെ ചുമതലപ്പെടുത്തിയതായി തുടര്‍ന്നു അറിയിച്ചു.എന്നാല്‍ പ്രകാശ്‌ പി.ജോര്‍ജിന്റെ മൊബൈലും അദ്ദേഹത്തിന്റെ നോര്‍ത്ത്‌ റെയില്‍വെ സ്റ്റേഷനിലെ ഓഫീസിലെ ലാന്‍ഡ്‌ ഫോണും നിമിഷങ്ങള്‍ക്കുള്ളില്‍ നിശബ്‌ദമായി.
ഗാമണ്‍ ഇന്ത്യയുടെ മറൈന്‍ഡ്രൈവിലെ ഓഫീസിലും ഫോണ്‍ നിശബ്‌ദമായി.
30 കോടി രൂപ മാത്രം ചെലവില്‍ നിര്‍മ്മിച്ച ബിഒടി പാലത്തില്‍ നിന്നും കണക്കു പറയുന്നതു മാത്രം 43.94 കോടി രൂപ പിരിച്ചുവെന്നാണ്‌. എന്നാല്‍ ഇപ്പോഴും നഷ്‌ടമാണെന്ന ഗാമണ്‍ ഇന്ത്യയുടെ വാദം സര്‍ക്കാരില്‍ നിന്നും നഷ്‌ടപരിഹാരം സ്വന്തമാക്കാനുള്ള നീക്കമായി വ്യാഖ്യാനിക്കുന്നു. ഇതിനു പിന്നില്‍ രാഷ്‌ടീയ രംഗത്തെ ഉന്നതരുടെ പങ്കും സംശയിക്കുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ