2025, ഫെബ്രുവരി 28, വെള്ളിയാഴ്‌ച

ആശാവർക്കർമാരുടെ സമരം സർക്കാർ ഉത്തരവിറക്കി കളിക്കുന്നു

 ആശമാര്‍ക്ക് ആശ്വാസമേകേണ്ട സര്‍ക്കാര്‍ 

ഉത്തരവിറക്കി കളിക്കുന്നു: മുഹമ്മദ് ഷിയാസ്



കൊച്ചി: സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരുടെ ആവശ്യങ്ങളെ നിരാകരിക്കുകയാണ് സംസ്ഥാന സര്‍ക്കാറെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം നടത്തുന്നവരെ പരിഗണിക്കാതെ തിരികെ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ പകരം ആളെ നിയമിക്കുമെന്ന ഉത്തരവ് സര്‍ക്കാരിന്റെ ധാര്‍ഷ്ഢ്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമരക്കാരെ ഭീഷണിയിലൂടെ നേരിടാമെന്നാണ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നയമെന്ന് ഷിയാസ് പറഞ്ഞു. സമരം ചെയ്യുന്നവരെ തല്‍സ്ഥാനത്ത് നിന്നും മാറ്റി സിപിഎം അനുഭാവികളെ നിയമിക്കാനുള്ള കുത്സിത ശ്രമമാണ് അരങ്ങേറുന്നതെന്നും ഷിയാസ് പറഞ്ഞു.


സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് സര്‍ക്കാരിന്റെ ഉത്തരവ് കത്തിച്ച് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. കളമശേരി മുന്‍സിപ്പാലിറ്റിക്ക് മുന്നില്‍ നടന്ന ജില്ലാതല പരിപാടി ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. കളമശ്ശേരി മണ്ഡലം പ്രസിഡന്റ് ഷംസു തലക്കോട്ടില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ജോസഫ് ആന്റണി, അബ്ദുല്‍ ലത്തീ

ഫ്, ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് പി എം നജിബ്, മുന്‍ മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി വെള്ളക്കല്‍, എം എ വഹാബ്, കെ എം പരീത്, മാര്‍ട്ടിന്‍ തായങ്കേരി, ജബ്ബാര്‍ പുത്തന്‍വീടന്‍, എ ഡി ജോസ്, കൃഷ്ണകുമാര്‍, വിജിലന്‍ ജോണ്‍, എ കെ നിഷാദ്, മുനാഫ് പുതുവായി, സബീര്‍ അലി, അലി തെയ്യത്ത്, ശ്രീകുമാര്‍ മുട്ടാര്‍, രാകേഷ് രാജന്‍, റിയാസ് പുളിക്കായത്ത്, ഫിറോസ് തെക്കുംപുറം, സലാം പുതുവായി, നാസര്‍ മൂലേപ്പാടം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലയിലെ നൂറോളം കേന്ദ്രങ്ങളില്‍ ആശാവര്‍ക്കര്‍മാര്‍ക്ക് ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കാതെ അവര്‍ക്കെതിരെ കിരാത സര്‍ക്കുലര്‍ ഇറക്കി ഭീഷണിപ്പെടുത്തുന്ന സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് സര്‍ക്കുലര്‍ കത്തിച്ച

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ