2025, ഫെബ്രുവരി 28, വെള്ളിയാഴ്‌ച

സി പി ഐ നേതാവ് പി.രാജു അന്തരിച്ചു


 സിപിഐ നേതാവ്  പി രാജു മുൻ എംഎൽഎ   അന്തരിച്ചു 


കൊച്ചി: സി പി ഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും  മുൻ എംഎൽഎയുമായിരുന്ന പി രാജു (73)  അന്തരിച്ചു. ഇന്നലെ  പുലർച്ചേ 6 .40 ഓടെ  പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു  അന്ത്യം . കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു.

 ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം ഇന്ന്  രാവിലെ 8 മണിയോടെ വിലാപയാത്രയായി പറവൂരിലേക്ക് കൊണ്ടു പോകും .തുടർന്ന് 9 മുതൽ 11 വരെ പറവൂർ മുനിസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും .പിന്നെ കെടാമംഗലം കുടിയാകുളങ്ങര എംഎൽഎ പടിയിലെ മേപ്പള്ളി

വസതിയിലേക്ക് കൊണ്ടു പോകും .വൈകിട്ട് നാലിന്  വീട്ടുവളപ്പിൽ സംസ്കാരം നടത്തും..

വിദ്യാർത്ഥി പ്രസ്ഥാനമായ എഐഎസ്എഫിലൂടെ പൊതു രംഗത്ത് എത്തിയ രാജു എഐവൈഎഫ് ജില്ലാ പ്രസിഡൻ്റായും സംസ്ഥാന സഹ ഭാരവാഹിയായും പ്രവർത്തിച്ചു. 1991 ,1996 വർഷങ്ങളിൽ പറവൂരിൽ എംഎൽഎ ആയിരുന്നു.ഇക്കാലയളവിൽ  പറവൂരിൻ്റെ വികസന നേർസാക്ഷ്യങ്ങൾക്ക് ജീവൻ ജീവൻ പകരാൻ  ഇദ്ദേഹത്തിന്റെ ജനപ്രതിനിധി എന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു.   2015 മുതൽ 2022 ആഗസ്റ്റ് വരെ ജില്ലാ സെക്രട്ടറിയായും സംസ്ഥാന കൗൺസിൽ അംഗമായും പ്രവർത്തിച്ചു.

ജനയുഗം പുനഃപ്രസിദ്ധീകരണം  ആരംഭിച്ച സന്ദർഭത്തിൽ കൊച്ചി യുണിറ്റ് മാനേജരായും ഏഴു വർഷക്കാലം ഡയറക്ർ ബോർഡ് അംഗമായും പ്രവർത്തിച്ചു. നിലവിൽ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡൻറാണ്. വിവിധ ട്രേഡ് യൂണിയനുകളുടെ ദേശീയ, സംസ്ഥാന ഭാരവാഹിയുമാണ്.  നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരക ബാങ്ക് പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്. കെടാമംഗലം എൽപി സ്കൂൾ, പറവൂർ ബോയ്സ് സ്കൂൾ, മാല്യങ്കര എസ്എൻഎം കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം.

1970 നു ശേഷം എഐവൈഎഫ് സജീവ പ്രവർത്തകനും പറവൂർ മണ്ഡലം സെക്രട്ടറിയും, ജില്ലാ പ്രസിഡന്റുമായി  കുറെക്കാലം.എടയാർ കോമിൻകോ ബിനാനിയിൽ ജിവനകാനായി. ഇവിടെ നിന്നും രാജിവെച്ച്  1975 മുതൽ സിപിഐയുടെ  മുഴുവൻ സമയ പ്രവർത്തകനായി പറവൂർ മണ്ഡലം സെക്രട്ടറി, താലൂക്ക് സെക്രട്ടറി, ജില്ലാ അസി. സെക്രട്ടറി സ്ഥാനങ്ങളും വഹിച്ചു.

1951ജൂലൈ 18ന്  പറവൂർ  കെടാമംഗലത്ത് ജനനം.  സ്വാതന്ത്ര്യസമര സേനാനിയും മുൻ എംഎൽഎയുമായിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ്   എൻ ശിവൻ പിള്ളയുടെയും ചെല്ലമ്മയുടെയും മകനാണ്. രാജു നെയ്യാർ (പരേതൻ), ഗംഗ, (റിട്ട വാട്ടർ അതോറിറ്റി ) ,രഘു (ഹൈദരാബാദ്), എന്നിവർ സഹോദരങ്ങളാണ്.

ഭാര്യ: ലതിക ( (റിട്ട. പറവൂർ താലൂക്ക് സഹകരണ ബാങ്ക് ഉദ്യോഗസ്ഥ )  

മകൾ : സിന്ധു (അദ്ധ്യാപിക, കരുനാഗപ്പള്ളി  ക്ലാപ്പന  എസ് വി എച്ച് എസ് സ്കൂൾ )

മരുമകൻ : ഡോ ജയകൃഷ്ണൻ ,കരുനാഗപ്പള്ളിയിൽ സ്വകാര്യ ക്ലീനിക്ക്

ആശാവർക്കർമാരുടെ സമരം സർക്കാർ ഉത്തരവിറക്കി കളിക്കുന്നു

 ആശമാര്‍ക്ക് ആശ്വാസമേകേണ്ട സര്‍ക്കാര്‍ 

ഉത്തരവിറക്കി കളിക്കുന്നു: മുഹമ്മദ് ഷിയാസ്



കൊച്ചി: സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരുടെ ആവശ്യങ്ങളെ നിരാകരിക്കുകയാണ് സംസ്ഥാന സര്‍ക്കാറെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം നടത്തുന്നവരെ പരിഗണിക്കാതെ തിരികെ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ പകരം ആളെ നിയമിക്കുമെന്ന ഉത്തരവ് സര്‍ക്കാരിന്റെ ധാര്‍ഷ്ഢ്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമരക്കാരെ ഭീഷണിയിലൂടെ നേരിടാമെന്നാണ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നയമെന്ന് ഷിയാസ് പറഞ്ഞു. സമരം ചെയ്യുന്നവരെ തല്‍സ്ഥാനത്ത് നിന്നും മാറ്റി സിപിഎം അനുഭാവികളെ നിയമിക്കാനുള്ള കുത്സിത ശ്രമമാണ് അരങ്ങേറുന്നതെന്നും ഷിയാസ് പറഞ്ഞു.


സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് സര്‍ക്കാരിന്റെ ഉത്തരവ് കത്തിച്ച് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. കളമശേരി മുന്‍സിപ്പാലിറ്റിക്ക് മുന്നില്‍ നടന്ന ജില്ലാതല പരിപാടി ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. കളമശ്ശേരി മണ്ഡലം പ്രസിഡന്റ് ഷംസു തലക്കോട്ടില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ജോസഫ് ആന്റണി, അബ്ദുല്‍ ലത്തീ

ഫ്, ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് പി എം നജിബ്, മുന്‍ മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി വെള്ളക്കല്‍, എം എ വഹാബ്, കെ എം പരീത്, മാര്‍ട്ടിന്‍ തായങ്കേരി, ജബ്ബാര്‍ പുത്തന്‍വീടന്‍, എ ഡി ജോസ്, കൃഷ്ണകുമാര്‍, വിജിലന്‍ ജോണ്‍, എ കെ നിഷാദ്, മുനാഫ് പുതുവായി, സബീര്‍ അലി, അലി തെയ്യത്ത്, ശ്രീകുമാര്‍ മുട്ടാര്‍, രാകേഷ് രാജന്‍, റിയാസ് പുളിക്കായത്ത്, ഫിറോസ് തെക്കുംപുറം, സലാം പുതുവായി, നാസര്‍ മൂലേപ്പാടം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലയിലെ നൂറോളം കേന്ദ്രങ്ങളില്‍ ആശാവര്‍ക്കര്‍മാര്‍ക്ക് ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കാതെ അവര്‍ക്കെതിരെ കിരാത സര്‍ക്കുലര്‍ ഇറക്കി ഭീഷണിപ്പെടുത്തുന്ന സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് സര്‍ക്കുലര്‍ കത്തിച്ച

2025, ഫെബ്രുവരി 26, ബുധനാഴ്‌ച

ജര്‍മ്മന്‍ സംഗീതബാന്‍ഡ് ദി പ്ലേഫോര്‍ഡ്സ് കൊച്ചിയില്‍


 


കൊച്ചി: ജര്‍മ്മന്‍ സാഹിത്യ ഇതിഹാസം ഗൊയ്ഥെയുടെ ജന്മനാടായ വെയ്മറില്‍ നിന്നുള്ള പ്രശസ്ത സംഗീതബാന്‍ഡായ ദി പ്ലേഫോര്‍ഡ്സ് വ്യാഴാഴ്ച (ഫെബ്രുവരി 27) കൊച്ചിയിലെത്തും. ചവറ കള്‍ച്ചറല്‍ സെന്ററില്‍ വൈകിട്ട് ഏഴിന് ദി പ്ലേഫോര്‍ഡ്സിന്റെ സംഗീതപരിപാടി അരങ്ങേറും.

ജര്‍മ്മന്‍ സാംസ്‌കാരിക കേന്ദ്രമായ ഗൊയ്ഥെ സെന്‍ട്രത്തിന്റെ ക്ഷണപ്രകാരമാണ് ദി പ്ലേഫോര്‍ഡ്സ് കേരളത്തിലെത്തിയത്. തിങ്കളാഴ്ച (ഫെബ്രുവരി 24) തിരുവനന്തപുരത്ത് പ്ലേഫോര്‍ഡ്സിന്റെ പരിപാടി അവതരിപ്പിച്ചിരുന്നു.

17 മുതല്‍ 19 വരെ നൂറ്റാണ്ടുകളിലുള്ള ജര്‍മ്മന്‍ ഗാനങ്ങളാണ് അവതരിപ്പിക്കുക. വിവിധ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയായിരിക്കും ഗാനാവതരണം.

ജോണ്‍, ഹെന്റി പ്ലേഫോര്‍ഡ് എന്നിവരുടെ 'ദി ഇംഗ്ലീഷ് ഡാന്‍സിങ് മാസ്റ്ററില്‍' നിന്ന് പ്രചോദനമുള്‍ക്കൊണ്ട അഞ്ചംഗ സംഘമാണ് പ്ലേഫോര്‍ഡ്സിനു പിന്നില്‍. ബ്യോര്‍ണ്‍ വെര്‍ണര്‍  (വോക്കല്‍സ്), ആനെഗ്രറ്റ് ഫിഷര്‍ (റെക്കോര്‍ഡര്‍), എറിക് വാര്‍ക്കന്തിന്‍  (ല്യൂട്ട്), ബെഞ്ചമിന്‍ ഡ്രെസ്ലര്‍ (വയല ഡ ഗാംബ), നോറ തീലെ (പെര്‍ക്കുഷന്‍) എന്നിവരാണ് ബാന്‍ഡംഗങ്ങള്‍.
2001 ല്‍ വെയ്മറിലാണ് ദി പ്ലേഫോര്‍ഡ്സ് രൂപീകൃതമായത്. പാരമ്പര്യലൂന്നിയുള്ള ചരിത്രപരമായ സംഗീതശൈലികളെ സമകാലികരീതികളുമായി കൂട്ടിയിണക്കിയുള്ള ഇവരുടെ അവതരണരീതി ലോകമെമ്പാടും പേരു കേട്ടതാണ്. ജര്‍മ്മനിയ്ക്ക് പുറമെ നെതര്‍ലാന്‍ഡ്‌സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും പ്ലേഫോര്‍ഡ്സ് സംഗീതപരിപാടി അവതരിപ്പിക്കാറുണ്ട്.

പൊതുജനങ്ങള്‍ക്ക് പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :https://trivandrum.german.in/events-detail/279